Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Overconfident

മികച്ച വിജയസാധ്യത; അമിത ആത്മവിശ്വാസം വേണ്ട: മുന്നറിയിപ്പുമായി കോൺഗ്രസ് ദേശീയ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയ സാധ്യതയാണു നിലനിൽക്കുന്നതെന്നും എന്നാൽ അമിത ആത്മവിശ്വാസം പാടില്ലെന്നും കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്ദിരാഭവനിൽ നടന്ന നേതൃയോഗത്തിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളാണ് ഇക്കാര്യം സൂചിപ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ പേരിൽ അമിതവിശ്വാസം പാടില്ല. ദേശീയ, സംസ്ഥാന വിഷയങ്ങൾ സജീവമായി ഉയർത്തി പ്രചാരണങ്ങൾ ശക്തമാക്കണം. യുഡിഎഫിന് ഭരണത്തിലെത്താനുള്ള അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി അന്തിമഘട്ട ചർച്ചയിലേക്കു കടന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു. ഒരുവട്ടം കൂടിയുള്ള ഉഭയകക്ഷി ചർച്ചയോടെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാകുമെന്നു സംസ്ഥാന നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.

വോട്ടേഴ്സ് ലിസ്റ്റ് പരിശോധനകൾ കൃത്യമായി നടത്തണമെന്നും വലിയ തോതിൽ പുതുതായി വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ യഥാർഥ വോട്ടർമാരാണോ ഇവരെന്നത് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

കേന്ദ്ര നിരീക്ഷകരായി കർണാടക മന്ത്രി കെ.ജെ. ജോർജ്, കനയ്യ കുമാർ എന്നിവരും രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കോൺഗ്രസ് സംസ്ഥാന നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

Latest News

Up